Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chhattisgarh

ഛത്തീസ്ഗഡിൽ ക്രൈസ്തവവിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു

ന്യൂഡൽഹി: ക്രൈസ്തവ ആചാരപ്രകാരം പിതാവിന്‍റെ മൃതസംസ്കാരം നടത്തിയതിന് ഗ്രാമമുഖ്യനു (സർപഞ്ച്) നേരേ ആൾക്കൂട്ട ആക്രമണം.

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണു സംഭവം. പിതാവിനെ സംസ്കരിച്ച സ്ഥലം പ്രാദേശിക ദേവന്‍റേതാണെന്നും അതിനാൽ ക്രൈസ്തവ ആചാരപ്രകാരമുള്ള സംസ്കാരം അനുവദിക്കില്ലെന്നും പറഞ്ഞ് ചിലർ രംഗത്തുവന്നതോടെയാണ് രാജ്മാൻ സലാം എന്ന തെരഞ്ഞെടുക്കപ്പെട്ട ഗ്രാമമുഖ്യന് അതിക്രമം നേരിടേണ്ടിവന്നത്.

സംസ്കാരകർമങ്ങളിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവരെ അക്രമിസംഘം വടികളുമായി ആക്രമിക്കുന്നതിന്‍റെ വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്രമസമാധാനം നിയന്ത്രിക്കാനെത്തിയ പോലീസിനെയും അക്രമികൾ വടികൾ ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ മാസവും സമാനസംഭവം ഛത്തീസ്ഗഡിലുണ്ടായി. ബലോദ് ജില്ലയിലെ ജെവർത്തല ഗ്രാമത്തിൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ച രാമൻ സാഹു എന്ന വ്യക്തിയെ ഹിന്ദു മതാചാരപ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യവിരുദ്ധർ സംസ്കാരച്ചടങ്ങ് തടയുകയായിരുന്നു.

മൃതദേഹത്തിന് ബന്ധുക്കൾ രാത്രി മുഴുവൻ കാവലിരുന്ന് പിറ്റേന്നു ഗ്രാമത്തിൽനിന്ന് പത്തു കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ഹൈന്ദവ മതവിശ്വാസിയായിരുന്ന വ്യക്തി ക്രിസ്തുമതം സ്വീകരിച്ചതാണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തിനു കാരണമായതെന്ന് ബലോദ് ജില്ലാ പോലീസ് മേധാവി യോഗേഷ് പട്ടേൽ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് നവംബറിൽ മറ്റൊരു സംഭവവും കാങ്കർ ജില്ലയിലുണ്ടായി.

ഏതാനും മാസം മുന്പ് ക്രിസ്തുമതം സ്വീകരിച്ച മനോജ് നിഷാദ് എന്ന വ്യക്തിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് പ്രശ്ങ്ങൾ അരങ്ങേറിയത്. കുടുംബത്തിന്‍റെ സ്വന്തം ഭൂമിയിൽ ക്രൈസ്തവ ആചാരപ്രകാരം സംസ്കാരം നടത്തുന്നത് ചിലർ തടഞ്ഞു.

കുടുംബം ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുവിശ്വാസത്തിലേക്കു വന്നാൽ മൃതസംസ്കാരം അനുവദിക്കാമെന്നായിരുന്നു അതിക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ നിലപാട്. ഗ്രാമത്തിലെ ഗോത്രത്തിന്‍റെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടാണു സംഭവത്തിൽ പോലീസ് സ്വീകരിച്ചത്. തുടർന്ന് സ്വന്തം ഗ്രാമത്തിൽനിന്ന് വളരെ അകലെയുള്ള ഒരു പ്രദേശത്ത് സംസ്കാരം നടത്താൻ വീട്ടുകാർ നിർബന്ധിതരാകുകയായിരുന്നു.

Kerala

കന്യാസ്ത്രീകളുടെ അറസ്റ്റ് വേദനയുണ്ടാക്കുന്നത്; ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് സിബിസിഐ

തൃശൂര്‍: ഛത്തീസ്ഗഡില്‍വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വേദനയുണ്ടാക്കുന്നതെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ) അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതസ്വാതന്ത്രമുള്ള രാജ്യത്താണ് ഇത് സംഭവിച്ചതെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

പാവങ്ങള്‍ക്കായി നിലകൊള്ളുന്ന കന്യാസ്ത്രീകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരായ പ്രവര്‍ത്തനമാണ്.

ഭാരതം ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതിന് നന്ദിയുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം.

എല്ലായിടത്തും നന്മയും തിന്മയുമുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവര്‍ ഭയത്തിലാണ് ജീവിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

National

പത്ത് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം; മലയാളി കന്യാസ്ത്രീകള്‍ക്കെതിരെയുള്ള എഫ്ഐആർ പുറത്ത്

റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ വകുപ്പുകള്‍. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്‌രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്‍റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടിരുന്നു.

Latest News

Corehub Up